Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : CM Pinarayi Vijayan

വിദ‍്യാഭ‍്യാസമേഖലയെ നവീകരിച്ചെന്ന് മുഖ‍്യമന്ത്രി

കോട്ടയം: തങ്ങളുടെ ഭരണകാലത്ത് പാഠപുസ്തകത്തിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുത്തു നല്‍കിയവര്‍ ഇപ്പോള്‍ പാഠപുസ്തകം നേരത്തേ നല്‍കിയതിനെ പരിഹസിക്കുകയും തുഗ്ലക് പരിഷ്‌കാരമെന്ന് കളിയാക്കുകയും ചെയ്യുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി ഇന്നലെ വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകായയിരുന്നു മുഖ്യമന്ത്രി.

നമ്മുടെ കുട്ടികള്‍ ആധുനിക കാലത്ത് എങ്ങനെ വിദ്യാലയത്തില്‍ പഠിക്കണമോ ആ തരത്തിലുള്ള വിദ്യാലയങ്ങളായി നമ്മുടെ സ്‌കൂളുകളെ മാറ്റാന്‍ സാധിച്ചു. അതോടൊപ്പം അക്കാദമിക രംഗത്തും വലിയതോതിലുള്ള ഇടപെടലുണ്ടായി. ഇതിന്‍റെ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും സൃഷ്ടിച്ചു. 10 ലക്ഷം വിദ്യാര്‍ഥികളാണ് പുതുതായി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നത്. 5000 കോടി രൂപയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയെ നവീകരിക്കാന്‍ ചെലവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന പ്രസിഡന്‍റ് എ.കെ. ബീന അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍, ജോസ് കെ. മാണി എംപി, സിപിഎം ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ബിനു ഏബ്രഹാം നന്ദിയും പറഞ്ഞു. സമ്മേളനത്തിനു മുന്നോടിയായി ആയിരക്കണക്കിന് അധ്യാപകര്‍ പങ്കെടുത്ത പ്രകടനവുമുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക വിവേചനം അവസാനിപ്പിക്കണമെന്നും ടെറ്റ് അധ്യാപകരെ സംരക്ഷിക്കുന്നതിനു കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചെണ്ടമേളം കൊട്ടിക്കയറി, മുഖ്യമന്ത്രി അസ്വസ്ഥനായി

കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടയില്‍ ചെണ്ടമേളം കൊട്ടിക്കയറിപ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥനായി പ്രസംഗം നിര്‍ത്തി.

മുഖ്യമന്ത്രിയുടെ പ്രസംഗം നടന്നുകൊണ്ടിരിക്കേ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രകടനം മൈതാനത്തേക്ക് കടന്നുവരികയായിരുന്നു. ഇതിനൊപ്പമുള്ള ചെണ്ടമേളമാണ് മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കിയത്. ഇത് നിങ്ങളുടെ കൂട്ടത്തിലുള്ളവരുടെ ബഹളമാണോയെന്നു ചോദിച്ച മുഖ്യമന്ത്രി ഗൗരവമുള്ള കാര്യം പറയുമ്പോള്‍ മേളത്തില്‍ അധ്യാപകരുടെ ശ്രദ്ധ മാറിപ്പോകുന്നതായി ചൂണ്ടിക്കാട്ടി.

International

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി ഒമാനിലെത്തി; കേരള മുഖ്യമന്ത്രി ഒമാനിലെത്തുന്നത് 26 വ‌ർഷങ്ങൾക്ക് ശേഷം

മസ്കറ്റ്: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാനിലെത്തി. ഇന്ന് പ്രാദേശിക സമയം 11 ഓടെ മസ്‌ക്കറ്റ് വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിയെ ഒമാനിലെ ഇന്ത്യന്‍ അബാസിഡര്‍ ശ്രീനിവാസ്, വിവിധ പ്രാവാസി സംഘടകള്‍, ലോക കേരള സഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടി. വൈകുന്നേരം അമറാത്തിലെ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

നാടന്‍ കാലാരൂപങ്ങള്‍ ഉള്‍പ്പെടെ അണിനിരക്കുന്ന വമ്പിച്ച ഘോഷയാത്രയോടെയായിരിക്കും മുഖ്യമന്ത്രിയെ വേദിയിലേക്ക് ആനയിക്കുക. ശനിയാഴ്ച സലാലയില്‍ സംഘടിപ്പിക്കുന്ന 'പ്രവാസോത്സവം 2025'ന്‍റെ ഔദ്യോഗിക ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. മലയാളം മിഷന്‍ സലാല ചാപ്റ്ററിന്‍റെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും.

നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേരള മുഖ്യമന്ത്രി ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇതിനു മുമ്പ് 1999 ൽ ഇ കെ നായനാർ കേരള മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് ഒമാൻ സന്ദർശനം നടത്തിയിരുന്നത്.

Kerala

സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ വേണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണാറായി വിജയൻ. സംസ്ഥാനം നേരിടുന്ന ഗൗരവ വിഷയങ്ങളിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്‍റെ പുരോഗതി, ദുരിതാശ്വാസം, സാമ്പത്തിക സ്ഥിരത തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഏറ്റവും പ്രധാനമായി ഉന്നയിച്ചത്, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ ഗ്രാന്‍റായി അനുവദിക്കണമെന്ന ആവശ്യമാണ്. ഈ തുക വായ്പയായി കണക്കാക്കാതെ, ദുരിതാശ്വാസത്തിനും പുനർനിർമാണത്തിനുമായുള്ള ഗ്രാന്‍റായി പരിഗണിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.

കൂടാതെ, കേരളത്തിന്‍റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽ വരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പ്രധാനമന്ത്രിയുടെ പിന്തുണയും തേടി.

ഐജിഎസ്ടി. (IGST) റിക്കവറി തുക തിരികെ നൽകുന്ന വിഷയം, ദേശീയപാത ഭൂമി ഏറ്റെടുക്കൽ ചെലവിന്‍റെ 25 ശതമാനം സംസ്ഥാനം വഹിക്കുന്നതിന് പ്രത്യേക പരിഗണന നൽകേണ്ടത്, കോഴിക്കോട് കിനാലൂരിൽ കണ്ടെത്തിയ സ്ഥലത്ത് എയിംസ് സ്ഥാപിക്കുന്നതിനുള്ള അനുമതി നൽകേണ്ടതിന്‍റെ പ്രാധാന്യം, സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ (SPA) സ്ഥാപിക്കൽ എന്നിങ്ങനെയുള്ള വിഷയങ്ങളും ചർച്ചയായി.

Latest News

Up